2011, ജൂൺ 24, വെള്ളിയാഴ്‌ച

ആസ്വാദനം.

'കവിത' എക്കാലവുമെനിക്ക് ലഹരി തന്നെയായിയിരുന്നു.
ദൈവം എന്നില്‍ സംഗീതം തോണ്ടി വെക്കാത്തതിനാലാവണം  ചൊല്ലുന്നതിനേക്കാള്‍ എനിക്കേറെ ഇഷ്ടം കവിത കേള്‍ക്കുന്നതിലായത്.
രാത്രിയുടെ നിശബ്ദതയില്‍ ചീവീടുകളുടെ വാദ്ദ്യോപകരണങ്ങള്‍ക്ക് അകമ്പടിയായി ഒരു പുരുഷ ശബ്ദം കവിത ആലപിക്കുകയാണ്.
വാക്കുകളുടെ തീവ്രത മനസ്സിന്‍റെ ആഴങ്ങളിലേക്ക്..... അക്ഷരങ്ങളുടെയും ശബ്ദത്തിന്‍റെയും മധുരം നുണഞ്ഞു കിടക്കവേ, പെട്ടെന്നോരാളല്‍..!
മനസ്സിന്‍റെ അകത്തളങ്ങളില്‍ നിന്നെവിടെയോ നിന്ന്.

ഇല്ല, കത്തേണ്ടതില്ല. അക്ഷരങ്ങളുടെയോ ശബ്ദത്തിന്‍റെയോ ഉടമയെ പ്രണയിച്ചില്ല ഞാന്‍. അല്ലെങ്കില്‍, അയാളില്‍ ആകൃഷ്ടയായില്ല ഞാന്‍.
ഇത് രണ്ടും കനിഞ്ഞു നല്‍കിയ മഹാ ശക്തിയോടാണെനിക്ക് പ്രണയവും ആരാധനയും.  ആളിയ തിരി താഴ്ത്തി വീണ്ടും കവിതയുടെ വശ്യതയിലേക്ക്......

2011, ജൂൺ 17, വെള്ളിയാഴ്‌ച

വിഷ മയം.




ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് വിഫലമായ ഒരദ്ധ്വാനത്തിന്റെ ഓര്‍മയില്‍ ആയിരുന്നു ഞാന്‍ " .മകളുടെ പൊടി പ്രായത്തിൽ ടിൻഫുഡിന്റെ മായം ആഹാരത്തിൽ കലരരുതെന്ന് കരുതി റാഗിയുംമുത്തങ്ങയും,പൊടിക്കുന്നൻകായയും തേടി നാടാകെ അലഞ്ഞു.തെറ്റി പൂവ് ഉണക്കി പൊടിച്ചു ചേർക്കുന്നത് കൂടുതൽ നല്ലതാണന്ന നാട്ടറിവിൽ നിന്നും കാട് പിടിച്ച പറമ്പിലൂടെ നടക്കുമ്പോൾ ഒരു കരിമൂർഖൻ എന്നെ നോക്കി നാവ് നീട്ടുക കൂടി ചെയ്തു.അതു വരെ പരിചിതമില്ലാതിരുന്ന ഉരലും ഉലക്കയുമായി കൂട്ട് കൂടി പൊടിയാക്കി യഥാസമയം അവളുടെ വയറ്റിൽ എത്തിച്ചപ്പോൾ ഞാൻ നിർവൃതി കൊണ്ടു.

                                       ഇന്നു അവൾ തിന്നുന്നതുംകുടിക്കുന്നതും,ശ്വസിക്കുന്നതും വിഷം.അസുഖം വന്നാൽ കഴിക്കുവാനുള്ള മരുന്നുകളിലും മാരക വിഷമാണത്രെ.