2014, നവംബർ 19, ബുധനാഴ്‌ച

കുഞ്ഞാറ്റ

പതിനാലു വയസിന്റെ അകൽച്ച കൊണ്ടായിരിക്കാം നിന്നെ എനിക്കു അനിയത്തിയായി കാണാനൊക്കാതിരുന്നതു.അമ്മ മനസിന്റെ നൈർമ്മല്യതയോടെ , കരുതലോടെ, സ്നെഹ വാൽസല്യങ്ങളോടെ മാത്രമേ നിന്നെ തലോടാൻ സാധിച്ചിരുന്നൊള്ളൂ.എന്റെ ചേല തുംമ്പിൽ പിടിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു നിനക്കു. നിന്റെ കണ്ണുകളിൽ മാത്രം ആയിരുന്നു ഈ ഇത്തയെങ്കിൽ എന്റെ മനസിലെ ആനന്ദമായിരുന്നു നീ. വീട്ടിൽ ഏറ്റവും ഇഷ്ട്ം ഇത്തയോടാണെന്നു നീ കളി പറയുമ്പോൾ എന്റെയുള്ളിൽ അഭിമാനം നിറഞ്ഞ അഹങ്കാരം തന്നെ നുരഞ്ഞു പൊങ്ങിയിരുന്നു.കാലം നമ്മേ രണ്ടിടങ്ങളിലേക്കു പറിച്ചു നട്ടപ്പോഴൊക്കെ നീ വാവിട്ടു കരയുമ്പോൾ എന്റെ ഹൃത്തടവും പിരിഞ്ഞു പോകലിന്റെ നീറ്റലനുഭവപ്പെട്ടു.അകന്നു നിന്ന ഓരോ നിമിഷവും നിന്റെ ചിരിക്കുന്ന മുഖം എന്റെയുള്ളിൽ കല്ലിച്ചു കിടന്നു.എണ്ണപ്പെട്ട ലീവു ദിനങ്ങളിൽ നിന്നോടപ്പം ആടിപ്പാടി ആനന്ദിച്ചു നടന്നതു നിന്റെ കുഞ്ഞു ഓർമ്മകളിൽ നിന്നു മാഞ്ഞു പോയോ. ... പരോൾ കാലവധി കഴിഞ്ഞു ഓരോ തവണ തിരികെ പോകുമ്പോഴും നീപൊട്ടികരയുമ്പോൾ എന്റെ ഉള്ളിലെ കരച്ചിൽ നീ കേൾക്കാതിരിക്കാനായി ഞാൻ ഏറേ പാടുപെട്ടു.
പക്ഷേ.......നീ എപ്പോഴോ...എന്നേക്കാൾ വളർന്നതു ഞാൻ അറിഞ്ഞില്ല കുഞ്ഞേ. ....എന്റെ വിയർപ്പിന്റെ മണം പറ്റി എന്നോടൊട്ടിച്ചെർന്നു കിടക്കാൻ ഇഷ്ടപ്പെട്ടിരുന്ന നീ എന്റെ സാമിപ്യത്തിൽ അസ്വസ്ത്പ്പെടുന്നതായി തൊന്നുന്നു. നിന്റെ നന്മ മാത്രം ഉദ്ദേശിച്ചു ഞാൻ നൽകുന്ന ഉപദേശങ്ങൾ നിന്നിൽ വെറുപ്പുളവക്കുന്നുണ്ടോ..?സംസര പ്രിയയും കിലുക്കാം പെട്ടിയുമായ നീ ഒന്നും മിണ്ടാതെ ഒരിടത്തൊതുങ്ങി പോകുന്നതായി തൊന്നുന്നു. ഒക്കെ എന്റെ വെറും ഠോന്നലാകാം. ......
അതുമല്ലെങ്കിൽ നിനക്കു സ്വന്തമായൊരു ലോകമുണ്ടാകാം.അവിടെ പൂക്കളും പൂമ്പാറ്റകളും കൂട്ടിനുണ്ടാകാം.മധുരമുള്ള സങ്കൽപങ്ങൾ നിന്നെ ആനന്ദിപ്പിക്കുന്നുണ്ടാകാം.നിറമുള്ള സ്വപ്നങ്ങൾ കൊണ്ടു കൊട്ടാരം പണിയുന്നുണ്ടാകാം.കാരണം നീയിപ്പോൾ ജീവിതത്തിന്റെ വസന്തകാലത്തിലാണല്ലോ...എന്നിരുന്നാലും.....നിനക്കെന്നെ. . .സ്നേഹിക്കാതിരിക്കാനാവില്ലന്നറിയാം......