കൽപണിക്കാരൻ ചന്ദ്രനും ഞാനും അടുത്ത
കൂട്ടുകാരായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞതും
ആദ്യത്തെ കണ്മണി പിറന്നതും ഒരേ
ദിവസമായതും യാദൃശ്ചികമാകാം .
അതിനുവേണ്ടി
അവനെക്കാൾഏറെ ഞങൾ പണിയെടുത്തു. ദാരിദ്ര്യം അരമുറുക്കിയ പാടുകൾ അവനെ കാണാതെ ഒളിപ്പിച്ചു.
ദീർഘവീക്ഷണമില്ലാത്ത ചന്ദ്രൻ മകനെ
കുറിച്ച് വേവലാതി പൂണ്ടില്ല.
അവൻ ഉണ്ടപ്പോൾ മകനും ഉണ്ടു.ഉണ്ണാനില്ലാതെ
അവർ വെള്ളം കുടിച്ചു കിടന്നപ്പോൾ മകനും മുണ്ട് മുറുക്കിയുടുത്തു കിടന്നു
.
കാലം മുന്നോട്ടു കുതിച്ചപ്പോൾ ഞങ്ങൾ ആഗ്രഹിച്ച പോലെ, മകൻ ഡോക്ടർ ആയി .അതിപ്രശസ്തനായ മന:ശാസ്ത്രജ്ഞന്‍ !
പക്ഷെ ചന്ദ്ര ന്റെ മകനോ അവനെപ്പോലെ
വെറുമൊരു കൽപണിക്കാരനായ
പച്ചമനുഷ്യൻ !!!
എന്ത് ചെയ്യാം ...ഇന്ന് ചന്ദ്ര ന്റെ പേരക്കുട്ടികളാണ് ഞങ്ങളെ മുത്തശാ
മുത്തശീ എന്നൊക്കെ വിളിക്കുന്നത് !