എന്പതി നീ
എന്റേതുമാത്രമലേല
നിന്‍കരവലയത്തില്‍ ഒതുങ്ങികിടക്കുമ്പോള്‍
അമ്മയുടെ മാറോടണഞ്ഞ കുഞ്ഞിനെപ്പോല്‍
നിന് മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍
മാനത്തേ അമ്പിളിയെ കൈക്കുമ്പിളില്‍ കിട്ടിയപോലെ
കൊതിപ്പിക്കുന്ന നിന് ഗന്ധമെനിക്ക്മധുരമൂറും സുഗന്ധമാകുന്നു.
നീ എനിക്കായി സുഖംതരുമ്പോള്‍
അസ്തമയ സൂര്വന്‍ കടലിലേക്കടുക്കും പോലെ
നിന്നെ വെറൂതെ നോക്കി നില്‍ക്കെയെന്നാല്‍
നക്ഷത്രങ്ങള്‍ നിറഞ്ഞആകാശകാഴ്ചപോലെ
നിന് ചുണ്ടിലെ മധുനുകരുമ്പോള്‍
തേനിനേക്കാള് മധുരമേറിയതാണെന്നു് ഞാനറിഞ്ഞു
മലനിരകളെ ചുംബിക്കും മൂടല്‍ മഞ്ഞുപോലെ
നിന്നോടൊത്തു യാത്രയാകുമ്പോള്‍
ബലിഷ്ടമായ കൈകളില്‍ഞാന്‍ സുരക്ഷിതയാണ്
നീ എന്റെ മുടിയിഴകളില്‍ വിരലോടിക്കുമ്പൊള്‍
ഇളംകറ്റിന്റെ തലോടലേറ്റുകിടക്കുന്ന നെല്‍കതിരാകുന്നുഞാന്‍
നിന് ചോരയില്‍ പിറന്ന കുഞ്ഞെനിക്ക്
നിന്റെ അസാന്നിദ്ധ്യത്തില്‍ എനിക്ക് കരുത്തേകുന്നു
എന്‍ പതി നീ എന്റെതു മാത്രമല്ലേ.
2010, ജൂൺ 30, ബുധനാഴ്ച
2010, ജൂൺ 29, ചൊവ്വാഴ്ച
ആരാധന
ആദ്വചിത്രം റിലീസായ നാളുകളില്‍ അവള് ആഹ്ലാദവതിയായിരുന്നു. പുറത്തിറങ്ങുമ്പോള്‍ തന്നെ തിരിച്ചറിയുന്നതില്‍ അവള് അഭിമാനം കൊണ്ടു. ആദ്യമായി ആരാധകരുടെ കത്തുകള്‍കിട്ടിയപ്പോള്‍ നൂറാവര്‍ത്തി വായിച്ചു. തന്നെ വിളിക്കുന്ന ഫോണ്‍ കാളുകളോടുപോലും അവള്‍ക്കിഷ്ടം തോന്നി. ഇന്നു അവള്‍ക്ക് പുറത്തിറങ്ങാന്‍സാധിക്കുന്നില്ല. ആരാധകരുടെ വല്ലാത്ത ശല്യം . തുടരെ മണിയടിക്കുന്ന ഫോണിനെ അവള് വെറുത്തു. കത്തുകള്‍ വാരിക്കൂട്ടി കുപ്പതൊട്ടിയിലെറിഞ്ഞു. ഇന്നു അവള് പ്രശസ്ത നടിയാണല്ലോ...
2010, ജൂൺ 26, ശനിയാഴ്ച
2010, ജൂൺ 24, വ്യാഴാഴ്ച
ഇരട്ടമുഖം
കാലത്ത് ബെഡ് കോഫിക്കൊപ്പം തന്നെ ആ ദിവസത്തെ പ്രധാന ചാര്‍ട്ട് ഭാര്യ അയാളുടെ കാതില്‍മൊഴിഞ്ഞു. ഓഫീസില്‍നിന്നും നേരത്തേ വരണം ചെറിയ ഒരു ഷോപ്പിംഗ്.പര്‍ച്ചേസിന്റെ കാര്യത്തില്‍നിയന്ത്രണമില്ലാത്ത ഭാര്യയുടെ സ്വഭാവം കരണം ഷോപ്പിംഗ് എന്നത് അയാള്‍ക്ക് പണം നഷ്ടമെന്നത് മത്രമായിരുന്നു.പ്രശസ്തമായ ഷോപ്പിംഗ് കോംപ്ലക്സില്‍ ഓരോ കടയിലും അവര്‍ അലഞ്ഞു നടന്നു.യു കെ ജി യില്‍പഠിക്കുന്ന മകന് ഒരു ജോഡി സോക്സും ശ്രിമതിക്കൊരു നൈറ്റിയും എടുത്തപ്പോഴേക്കും രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ബില്ല്! മാസാവസാനത്തില്‍ പതിവുപോലെ പരിതാപകരമായ പേഴ്സിന്റെ അവസ്ത അയാള്‍തുറന്നു കാട്ടിയെങ്കിലും ഫലമുണ്ടായില്ല. ബ്രാഡഡ് സാധങ്ങള്‍ക്ക് വിലക്കുടുതലായാലും വിഷമിക്കാനാകില്ല.ഗുണമേന്മയാണ് പ്രധാനം. അവൾ ന്യായങ്ങൾ നിരത്തി.വീട്ടിലെത്തിയാലുള്ള പാത്രങ്ങളുടെ കലപില ശബ്ദവും പിറുപിറുക്കലും കാതിൽ മുഴങ്ങി അവസാന അവധി പറഞ്ഞ് കൊടുക്കാമെന്നേറ്റ കടക്കാരുടെ കടുത്ത നോട്ടം സ്നേഹസമ്പന്നനായ ഭര്‍ത്താവ് വിസ്മരിച്ചു.തുക എണ്ണിക്കൊടുത്ത് തിരിച്ചു വരവെ സംത്യപ്തിയുടെ നിറവിൽ ഭാര്യയും, മകനും. എ സിയുടെ തണുപ്പില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അസ്തമയ സൂര്യന്റെ നേരിയ ചൂട്. അല്‍പ്പം മുന്നോട്ട് നടന്നപ്പോൾ പിറകിൽ ഭാര്യയുടെവിളി.നിസ്സാര ആവശ്യം.മുടി ചീകാനൊരു ചീപ്പ് . ഫുട്പാത്തിലെ കച്ചവടക്കരന്റെ അടുത്തുനിന്നും സെലക്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു ഭാര്യ.അഞ്ച് രൂപ....അയാൾ ചീപ്പിന്റെ വില പറഞ്ഞു. പോക്കറ്റിൽ നിന്നും പേഴ്സ് എടുക്കാന്‍ തുനിഞ്ഞ ഭര്‍ത്താവിനെ ഭാര്യ വിലക്കി.ഈ ചീപ്പിന് അഞ്ച് രൂപവിലയൊന്നുംനല്‍കേണ്ട.ഇയാൾ നമ്മേ പറ്റിക്കുകയാണു.നമുക്ക് വേറെ നോക്കാം'' അല്‍പ്പസമയം കൊണ്ട് വിവിധ ഭാവങ്ങൾ നിഴലിക്കുന്ന ഭാര്യയുടെ മുഖത്തേക്കയാൾ നോക്കി. കച്ചവടക്കാരന് അപ്പോൾ ചില്ലറത്തുട്ടുകൾ ഇട്ടുവെച്ച തുരുമ്പെടുത്ത ഇരുമ്പു പാത്രത്തിലേക്കുതന്നെ ദയനീയമായി നോക്കുകായിരുന്നു.അന്നത്തെ അന്നത്തിനുള്ളവകയിനിയും ആയില്ല്ല്ലോ എന്നോര്‍ത്താവാം..
2010, ജൂൺ 17, വ്യാഴാഴ്ച
അകല്‍ച്ച
ബാല്യത്തില്‍ അവള്‍ക്ക് ഭക്ഷണത്തോട് ഒട്ടും പ്രിയമുണ്ടായിരുന്നില്ല എല്ലും തോലുമായ അവളെ ചിലര്‍ കപീഷ് എന്നു വരെ വിളിച്ചു പത്തുവയസ് ആയിട്ടും അഞ്ച് വയസിന്റെ മാത്രം വളര്‍ച്ച.മറ്റു കുട്ടികളെ പോലെചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണാനവളുടെ അമ്മ വളരെയധികം ആഗ്രഹിച്ചു.ഭക്ഷണം കഴിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി.നേര്‍ച്ച നേര്‍ന്നു .അരീഷ്ടം കൊടുത്തു പക്ഷെ അവള് ശോഷിച്ചു തന്നെ ഇരുന്നു.
ഇന്ന് ഇരുപത്തിയഞ്ച് വയസ് എത്തിയിട്ടും അവള്‍ക്ക് ഭക്ഷണ ത്തോട് അടുപ്പമില്ല. പ്രഷറും ഷുഗറും കൊളസ്ട്രോളും പിടികൂടിയപ്പോള്‍ അന്നം ഒരു പിടിയിലൊതുക്കുകയാണ്.അവള്‍ക്ക് അത്രെ പാടുള്ളൂ.ഇരുപത്തിയഞ്ച് ആയ അവള്‍ക്ക് ഇന്ന് നാല്പതിന്റെപ്രായകൂടുതലുണ്ട്.പ്ത്തിനും ഇരുപത്തഞ്ചിനും ഇടക്കെ പ്പോഴെങ്കിലും നേര്‍ച്ചയുടെയും അരീഷ്ടത്തിന്റെയുംഫലംകാണിച്ചിരിക്കാം
ഇന്ന് ഇരുപത്തിയഞ്ച് വയസ് എത്തിയിട്ടും അവള്‍ക്ക് ഭക്ഷണ ത്തോട് അടുപ്പമില്ല. പ്രഷറും ഷുഗറും കൊളസ്ട്രോളും പിടികൂടിയപ്പോള്‍ അന്നം ഒരു പിടിയിലൊതുക്കുകയാണ്.അവള്‍ക്ക് അത്രെ പാടുള്ളൂ.ഇരുപത്തിയഞ്ച് ആയ അവള്‍ക്ക് ഇന്ന് നാല്പതിന്റെപ്രായകൂടുതലുണ്ട്.പ്ത്തിനും ഇരുപത്തഞ്ചിനും ഇടക്കെ പ്പോഴെങ്കിലും നേര്‍ച്ചയുടെയും അരീഷ്ടത്തിന്റെയുംഫലംകാണിച്ചിരിക്കാം
2010, ജൂൺ 15, ചൊവ്വാഴ്ച
പ്രതീക്ഷ
കുംഭത്തിലൊരു മഴയുണ്ടത്രെ കുപ്പ ചോറാകുന്നമഴ മകരമാസം മുതൽ മഴ കാണാൻ ഞാന്‍ കാത്തിരുന്നു . കുംഭവും മീനവും മേടവും കഴിഞ്ഞു ഒരു ചാറ്റലായ് പോലും മഴ കണ്ടില്ല.
ചുട്ടു പ്പൊള്ളി നില്ക്കുന്ന ഭുമിയില്‍നിന്നും ഞാൻ കാർ മേഘങ്ങളേ പ്രതീക്ഷിച്ചു ആകാശത്തേക്ക് നോക്കി. അവിടെ സൂര്യൻ ഭുമിയെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു ജ്വലിച്ചു നില്ക്കുന്ന സൂര്യനോട് നിഷബ്ദമയി ഞാന്‍ മഴയെ കുറിച്ചു ചോദിച്ചു.
സൂര്യന് എന്നോട് കയര്‍ത്തു നാണമില്ലേ മനുഷ്വര്‍ക്ക് അനുഭവിക്ക്. അതിക്രമം മുഴുവന്‍ കാണിച്ച് കെഞ്ചുകയോ? ഉത്തരമില്ലാതെ ഞാന്‍ വേഗം ഒഴിഞ്ഞു മാറി ഇടവപ്പാതി കഴിഞ്ഞെങ്കിലും മഴ വന്നിരുന്നെങ്കിൽ....
ചുട്ടു പ്പൊള്ളി നില്ക്കുന്ന ഭുമിയില്‍നിന്നും ഞാൻ കാർ മേഘങ്ങളേ പ്രതീക്ഷിച്ചു ആകാശത്തേക്ക് നോക്കി. അവിടെ സൂര്യൻ ഭുമിയെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു ജ്വലിച്ചു നില്ക്കുന്ന സൂര്യനോട് നിഷബ്ദമയി ഞാന്‍ മഴയെ കുറിച്ചു ചോദിച്ചു.
സൂര്യന് എന്നോട് കയര്‍ത്തു നാണമില്ലേ മനുഷ്വര്‍ക്ക് അനുഭവിക്ക്. അതിക്രമം മുഴുവന്‍ കാണിച്ച് കെഞ്ചുകയോ? ഉത്തരമില്ലാതെ ഞാന്‍ വേഗം ഒഴിഞ്ഞു മാറി ഇടവപ്പാതി കഴിഞ്ഞെങ്കിലും മഴ വന്നിരുന്നെങ്കിൽ....
2010, ജൂൺ 8, ചൊവ്വാഴ്ച
മൊഴി മാറ്റം
ആരും പഠിപ്പിക്കാതെ ആദ്യമായ് കുഞ്ഞ് അമ്മ എന്ന് വിളിച്ച പ്പോൾ കുറച്ചിൽ തോന്നി. ഒരാഴ്ച്ച പരിശ്രമിച്ചു അത് മമ്മി യിലോക്ക് മൊഴി മാറ്റപ്പെടാന്‍ . മമ്മിയെന്ന് വിളിക്കുമ്പോൾ ഞാന്‍ അഭിമാനം കൊണ്ടു
ഈയിടെ യഥാര്ത്യ മമ്മിയെ കണ്ടപ്പോൾ വീണ്ടും അമ്മയെന്ന് മാറ്റി പഠിപ്പിച്ചു നോക്കി. പക്ഷെ അപ്പോഴേക്കും അമ്മയെന്ന വാക്ക് അവള്‍ക്ക് വഴങ്ങാതൊയായി. മമ്മിയെന്ന വിളി കോട്ടാൽ എന്റെ ശരീരത്തിൽ നിന്നും ശവത്തിന്റെ ഗന്ധമുതിരുന്ന പോലെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)