2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ഓഫർ

സന്ധ്യാനേരത്ത് ദീപം കൊളുത്തി തിണ്ണയിലിരുന്നു രാമനാമം ജപിക്കുമ്പോഴാണു ഏറ്റവും പുതിയ സിനിമാ ഗാനം മൊബൈൽ ഈണത്തിൽ പാടാൻ തുടങ്ങിയത്. ഈ നേരത്തു തന്നെ അശ്രീകരം മുത്തശ്ശി മുഖം ചുളിച്ചു കൊണ്ട് പിറുപിറുത്തു.
ജപം പകുതിയിൽ നിറുത്തി ഫോൺ ചെവിയിലേക്കടുപ്പിച്ചപ്പോൾ അങ്ങേതലക്കൽ ഒരു കിളിമൊഴി.
ഇതാ ഞങ്ങളുടെ സ്പെഷ്യൽ കസ്റ്റമറായ താങ്കൾക്ക് ഒരു ബംപർ ഓഫർ വാഗ്ദാനം ചെയ്യുന്നു.വെറും ഇരുപത്തൊന്ന് രൂപ റീചാർജിലൂടെ നിങ്ങൾക്ക് നേടാം ,,,തികച്ചും ഫ്രീ.രാത്രി പതിനൊന്ന് മണിമുതൽ കാലത്ത് ഏഴുമണിവരേ എല്ലാലോക്കൽ കോളുകളും സൗജന്യമായി ……………………ഈ ഓഫർ ആക്ടിവേറ്റ് ചെയ്യാൻ ദയവായി ഒന്നു അമർത്തുക.
ഹാവൂ ഒരു നൂറ് രൂപ റീചാർജ്ജ് ചെയ്യുവാൻ അച്ഛനോട് ആയിരം തവണ ഇരക്കണം. ഒരു ഒന്നു അമർത്തിയാൽ തികച്ചും സൗജന്യം.സാധാരണ നേരത്തേ അത്താഴം കഴിഞ് കൂർക്കം വലിച്ചുറങ്ങുമായിരുന്ന അവളുടെ കണ്ണുകൾ മണിപതിനൊന്ന് അടിച്ചപ്പോഴേക്കും വല്ലാതെ ചുവന്നിരുന്നു.
ബംപർ ഓഫറിന്റെ സമയമിതാ തുടങ്ങുകയായി.ആർക്കുവിളിക്കും. ബന്ധുക്കളെ വിളിച്ച് പാതിരാനേരത്ത് സൗജന്യം പ്രയോജനപ്പെടുത്താൻ ശ്രമിച്ചാൽ ഫ്രീയായി മുട്ടൻ തെറി കേട്ടുറങ്ങാം.കിട്ടിയ ഓഫർ പഴാകുകയുമരുത്.സ്വന്തം നമ്പറിന്റെ അവസാനത്തെ രണ്ടക്കം മാറ്റി വിളിച്ചു.
ഒരുപാടൊന്നും അടിക്കേണ്ടിവന്നില്ല ഒഴുക്കൻ സ്വരത്തിലുള്ള ഒരു പുരുഷശബ്ദം ഹലോ പറഞ്ഞു. അവൾ സ്വയം പരിചയപൊടുത്തി അയാളും.ഗാംഭീരത്തേടെ തന്നെ തന്റെ ഉന്നത ജീവിതനിലവാരത്തെ പറ്റി പറഞ്ഞു കൊണ്ടിരുന്നു അയാൾ .ഓഫർ കാലം പകുതിയാകുമ്പോഴേക്ക് തന്നെ അവർ പരസ്പ്പരം കാണതെ പ്രണയബദ്ധരായി. പുലരുവേളം തൌദാരത്തിലായ അവൾ തലവേദന പറഞ്ഞു പകലുറങ്ങി.ഇങ്ങിനെ ഒരു ബന്ധം തരപ്പെടുത്തി തന്നതിനു മൊബൈ ൽ കമ്പനിക്കാരോട് മനസിൽ നന്ദി പറഞ്ഞു.ഓഫർ തീരുന്നതിന്റെ തലേന്നാൾ വിളിച്ച് അയാൾ വികാരവിക്ഷോഭങ്ങളുടെ തിരതള്ളലുമായി ഇങ്ങനെ പറഞ്ഞു. ഈ സ്നേഹസാമീപ്യത്തെ കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല. ഇനികാത്തിരിക്കാൻ വയ്യ.താൻ ഇറങ്ങിവാ ഞാൻ പൊന്നു പോലെ നോക്കാം.
അമാന്തിച്ചു നിൽക്കാതെ ഉറങ്ങുന്ന മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിച്ചു് അവൾ വീടുവിട്ടിറങ്ങി.ദാമ്പത്യ സ്വപ്നങ്ങളുടെ സങ്കൽപ്പതേരിലേറി അയാൾ പറഞ്ഞ സ്ഥലത്തെത്തി.അവിടെയും ഓഫർ കത്തിരിക്കുന്നു.കാമുകന്റെ കൂടെ കൂട്ടുകാരും അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.ആദ്യ ഓഫറിലേക്ക് കാൽ തെറ്റിയ അവൾ രണ്ടാമത്തെ ഓഫറിലേക്ക് മൂക്കും കുത്തി വീഴുക തന്നെ ചെയ്തു.
ഇനി ഒരു ഓഫറിനായി അവൾ ബാക്കിയാവുമോ എന്തോ!......