കഴിഞ്ഞ മാസം അയാൾ അഞ്ചു പേരെ കൊന്നു .അതിനു മുമ്പുള്ള മാസങ്ങളിൽ അതിലേറെ പേരെയും ‘
പേരുകേട്ട ക്യട്ടേഷൻ സംഘത്തിലെ തലവൻ പിടി കിട്ടാപ്പുള്ളി. ഇന്നു അയാൾ മരിച്ചു.അരയിൽ സദാ പൂണ്ടു കിടന്നിരുന്ന മാരകായുധങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നതിനു മുമ്പേ.
ചോര പറ്റിയ മേനി കഴുകി ശിങ്കിടികളുമായി വെടിപറഞ്ഞിരിക്കവേ കൊറിച്ചു കൊണ്ടിരുന്ന ഒരു കടല തൊണ്ടയിൽ കുടുങ്ങിയതായിരുന്നു മരണ കാരണം
2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച
2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച
നൊമ്പരം
(ബാല്യത്തിൽ കളിച്ചുനടന്ന ഗ്രാമത്തിലേക്ക് ഇരുപതുവർഷങ്ങൾക്കു ശേഷം വന്ന മാറ്റം കണ്ടു വേദനിക്കുന്ന ലേഖിക)
പാലപൂവിന്റേയും പിച്ചകപൂവിന്റേയും നറുമണം വിതറുന്നവരിക്കപ്ലാവുകൾ തണൽ വിരിച്ച തൊടിയിലൂടെ വെറുതേ നടക്കാൻ ഞാൻ മോഹിച്ചു. അൽപ്പം താഴോട്ട് ഇറങ്ങിയാൽ എന്നിൽ എന്നും ആവേശം ഉണർത്തുന്ന കാഴ്ച്ചകൾ. പുതുതലമുറയേയും കൂട്ടി മനോഹര കാഴ്ച്ചകൾ മുറ്റി നിൽക്കുന്ന പാടവും തോടും കുളങ്ങളാൽ സമ്പന്നമായസ്ഥലമായിരുന്നു ഞാൻ ലക്ഷ്യം വെച്ചത് .
മൂന്ന് വയസുകാരിമകൾ നടന്നു കാൽ കഴച്ചതിലെക്ഷീണം ഇടക്ക് പ്രകടിപ്പിക്കുന്നുണ്ടങ്കിലും ആൾ ഉത്സാഹഭരിതയായിരുന്നു. കുത്തനേയുള്ള ഇറക്കത്തിലൂടെ നടന്ന് ഞങ്ങൾ ഏതാണ്ട് സ്ഥലമെത്താറായി. പൊറ്റമ്മൽ എന്ന് വിളിപ്പേരുള്ള കുന്നിൻ ചെരുവിനെ കാണാനേയില്ല,
.അനുഭവങ്ങളുടെ ചുമടും ദിനചര്യകളിലെ ആവർത്തനവും എനിക്ക് വിരസത നൽകുന്ന പകലുകളിൽ പലപ്പോഴും ആഗ്രഹിച്ചതാണ് ചിന്താഭാരമില്ലാതെ നനുത്ത കഴ്ച്ചകൾ മാത്രം സമ്മാനിക്കുന്ന ആകുന്നിൻ ചെരുവിൽ വെറുതെ ഇരിക്കാൻ. ഇളം കാറ്റിന്റെ തലോടലിൽ ആടി ഉല്ലസിച്ചിരുന്ന തെങ്ങിൻ തോപ്പുകളും കുത്തി ഒഴുകുന്ന തോടിന്റെ ഇരമ്പലും കാതോർത്ത് വയൽ വരമ്പിന്റെ ചാരത്ത് നിലകെള്ളുന്ന ആചെറുകുന്ന് ഒരു സുന്ദര കാഴ്ച തന്നെയായിരുന്നു.കുന്നു് ഇടിച്ചു നിരപ്പാക്കി വയലിന്റെ ഹ്ര് ദയഭാഗത്തിലൂടെ റോഡ് പണിതിരിക്കുന്നു , മുമ്പ് പെരുന്നാളിന്റെ തലേ ദിവസം മൈലാഞ്ചി എടുക്കാൻ കളിക്കൂട്ടുകാരി സാജിയേയും കൂട്ടി വയൽ വരമ്പിലുടെ പോകുമ്പോൾ ഉടുത്തിരുന്ന നീളൻ പാവാട അൽപ്പം പോലും തെറുത്തു വെക്കാതെ വരമ്പിന്റെ ഇടിഞ്ഞ ഭാഗത്തിലൂടെ ഒഴുകുന്ന ചേറിന്റെ നിറവും മണവുമുള്ള വെള്ളത്തിൽ മതിയാകുവോളം കളിക്കും.
എല്ലാം നഷ്ടബോധത്തോടെഞാൻഓർത്തു.കുളങ്ങളും പാറക്കെട്ടുകൾക്കുള്ളിലെ കിണറും കാണാനായി വയലിൽ നിന്നും
അല്പം ഉയർന്നു നിൽക്കുന്ന തൊടിയിലേക്ക് കയറാൻതിരുമാനിച്ചു. കുറുമ്പൻമാരേയും കുറുമ്പികളേയും പൊക്കിയെടുത്ത് വെച്ചു.
നിത്യമായി ചവിട്ടിനടന്നു രൂപപ്പെട്ടിരുന്ന വഴി കാട് മൂടി തെളിയാതെ, പാമ്പിന്റെ സ്ഥിരകേന്ദ്രമാണന്നു തോന്നുന്ന സ്ഥ്ലങ്ങൾ അല്പ്പം പേടിയുണ്ടെങ്കിലും വന പ്രതീതി നൽകുന്ന തൊടിയിലൂടെ കയ്യിലൊരുവടിയും പിടിച്ചു ഞാൻ മുന്നിൽ നടന്നു. പിറകെ കുട്ടികളും. ബാക്കിയുണ്ടായിരുന്ന പ്രതീക്ഷ കൈ വെടിയാതേ ആൾ മറയില്ലാത്ത കിണറും അമ്മാരതൊടുവിലെ കുളവും ലക്ഷ്യമാക്കി നടന്നു. എന്റെ കുട്ടികാലത്ത് വെയിലിന്റെ എത്തിനോട്ടം തുടങ്ങുമ്പോഴേ ഉമ്മയും മറ്റു് സ്ത്രികളും ഞങ്ങളുടെ തലയിൽ നിറയെ എണ്ണതേച്ച് വെള്ളം മുക്കി എടുക്കാനുള്ള തൊട്ടിയും കയ്യിൽ നൽകി അലക്കാനും കുളിക്കുവാനും ഈ തൊടിയിലാണ്വരാറ്. തെല്ലു ദൂരം നടക്കാനുണ്ടായിരുന്നെങ്കിലും നല്ല ഒരു ഒത്തു ചേരലായിരുന്നു.മുതിർന്നവർ അലക്കുമ്പോൾ ഞങ്ങൾ കുട്ടികൾ പുളിയും മാങ്ങയും പെറുക്കി കൗതുക കാഴ്ചകൾ കണ്ടും അലഞ്ഞു നടക്കും .
ഞങ്ങളെ കുളിപ്പിച്ചു കഴിഞ്ഞാൽ അവര്ഓല കൊണ്ട് മറച്ച കുളിപ്പുരയിൽ കയറി കൂട്ടമായി കുളിക്കും.കള്ള് ചെത്താൻ വന്നചന്തു തെങ്ങിൻ മുകളിൽ ഉണ്ടങ്കിൽ മേൽ കൂരയില്ലാത്ത ആ കുളിപ്പുരയിലെ നാടൻ പെണ്ണീന്റെസൗന്ദര്യവും ആസ്വദിക്കാം.
പക്ഷെ ഇന്ന് കുളിപ്പുരയോ അലക്കുക്കുകല്ലുകളോ അവിടെ കാണുന്നില്ല .മതിയാവോളം വെള്ളം ലഭിച്ചിരുന്ന തെങ്ങുകൾ നിരാശയിലാണ്ടു മൊട്ടതലയായി മേൽ പോട്ട് നോക്കി വിലപ്പിക്കുന്നു. കുളംമണ്ണും അവശിഷ്ടങ്ങളും നിറഞ്ഞു തുള്ളി വെള്ളം പോലുമില്ലാതേ വറ്റി വരണ്ടിരിക്കുന്നു.
പാറകൂട്ടങ്ങൾക്കുള്ളിലെ നീരുറവ കാടുപിടിച്ചു കണുന്നതേയില്ല. എവിടെയായിരുന്നു അതു നിലകെണ്ടിരുന്നത് എന്നും പോലും മലസ്സിലാക്കാൻ സാധിച്ചില്ല.
മനസ്സിന്റെ നെമ്പരം അടക്കി വെക്കാൻ സാധിക്കതെ എന്റെ കണ്ണുകൾ ഈറനണീഞ്ഞു. ഒരു പാട് നനുത്ത ഓർമ്മകൾ സമ്മാനിച്ച നല്ല കാലത്തിന്റെ നഷ്ട ബോധം എന്നിൽ കൂടുതൽ തളർച്ചയേകി. കൊടും വേനലിൽ ദാഹം തീർക്കാൻ പോലും വെള്ളം മില്ലതിരുന്നിട്ടും എന്തേ ഈ വിധം ജലാശയങ്ങൾ നശിക്കാൻ ഹേതുവായത് . ഉടമസ്ഥരുമായി സംസാരിച്ച് ഇതിനു പുതു ജിവൻ നൽകാൻ വല്ല മാർഗവും ഉണ്ടോ എന്നു തേടാൻ ഞാൻ തീരുമാനിച്ചു. അവിടത്തെ മുതിർന്ന ആളെ കണ്ട് ഇതിന്റെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് അന്യാഷിച്ചു . അഞ്ചു വർഷം മുമ്പുവരെ സംരക്ഷിച്ചു പോന്നിരുന്നു. വീടിനടുത്തായി കിണർ കുഴിച്ചപ്പോൾ മതിയാകുവോളം ജലം ലഭിക്കുമെന്നായത് കൊണ്ട് അതിനെ പാടെ മറന്നു മുമ്പ് ഉണ്ടായിന്ന സ്ഥിതിയിലാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല. നാട്ടുകാരുടെ സഹകരണമുണ്ടങ്കിലോ? ഞാൻ പ്രതീക്ഷയോടെ ഒരു ചോദ്യം തൊടുത്തു. അവർക്ക് പൂർണ സമ്മതമായിരുന്നു.
സന്തോഷത്തോടെ യാത്ര പറഞ്ഞ് തിരികെ വരുമ്പേൾ വഴി നീളെ കണ്ട പരിചയക്കാരോടെല്ലാം അതിന്റെ പുനരധിവാസത്തെ പറ്റി സംസാരിച്ചു .പരിഹാസചിരി മാത്രമായിരുന്നു അവരുടെ മുഖത്ത്. സ്വകാരവ്യക്തിയുടെ പറമ്പ് വ്ര് ത്തിയാക്കുന്നതിൽ ഒരാൾ പോലും താല്പര്യം പ്രകടിപ്പിച്ചില്ല ഞാൻ ഉപ്പയോട് സംസാരിച്ചു. സ്ഥലം ഏറ്റെടുക്കാൻ ആവ്യശ്യപെട്ടപ്പോൾ കിട്ടിയ മറുവടി അതു ഭാഗം വെച്ച സ്വത്താണ് അതിന്റെ ഇന്നത്തെ ഉടമയുടെ കാലശേഷം മാത്രമെ അത് വിൽക്കൂ.
ഇപ്പോൾ അതിന്റെ പുനർജന്മത്തിനു വേണ്ടി പോലും പ്രാർത്ഥിക്കാൻ വയ്യാത്ത അവസ്ഥ. ഒരുജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം. എങ്ങിനെ ഞാൻ പ്രാത്ഥിക്കും?
പാലപൂവിന്റേയും പിച്ചകപൂവിന്റേയും നറുമണം വിതറുന്നവരിക്കപ്ലാവുകൾ തണൽ വിരിച്ച തൊടിയിലൂടെ വെറുതേ നടക്കാൻ ഞാൻ മോഹിച്ചു. അൽപ്പം താഴോട്ട് ഇറങ്ങിയാൽ എന്നിൽ എന്നും ആവേശം ഉണർത്തുന്ന കാഴ്ച്ചകൾ. പുതുതലമുറയേയും കൂട്ടി മനോഹര കാഴ്ച്ചകൾ മുറ്റി നിൽക്കുന്ന പാടവും തോടും കുളങ്ങളാൽ സമ്പന്നമായസ്ഥലമായിരുന്നു ഞാൻ ലക്ഷ്യം വെച്ചത് .
മൂന്ന് വയസുകാരിമകൾ നടന്നു കാൽ കഴച്ചതിലെക്ഷീണം ഇടക്ക് പ്രകടിപ്പിക്കുന്നുണ്ടങ്കിലും ആൾ ഉത്സാഹഭരിതയായിരുന്നു. കുത്തനേയുള്ള ഇറക്കത്തിലൂടെ നടന്ന് ഞങ്ങൾ ഏതാണ്ട് സ്ഥലമെത്താറായി. പൊറ്റമ്മൽ എന്ന് വിളിപ്പേരുള്ള കുന്നിൻ ചെരുവിനെ കാണാനേയില്ല,
.അനുഭവങ്ങളുടെ ചുമടും ദിനചര്യകളിലെ ആവർത്തനവും എനിക്ക് വിരസത നൽകുന്ന പകലുകളിൽ പലപ്പോഴും ആഗ്രഹിച്ചതാണ് ചിന്താഭാരമില്ലാതെ നനുത്ത കഴ്ച്ചകൾ മാത്രം സമ്മാനിക്കുന്ന ആകുന്നിൻ ചെരുവിൽ വെറുതെ ഇരിക്കാൻ. ഇളം കാറ്റിന്റെ തലോടലിൽ ആടി ഉല്ലസിച്ചിരുന്ന തെങ്ങിൻ തോപ്പുകളും കുത്തി ഒഴുകുന്ന തോടിന്റെ ഇരമ്പലും കാതോർത്ത് വയൽ വരമ്പിന്റെ ചാരത്ത് നിലകെള്ളുന്ന ആചെറുകുന്ന് ഒരു സുന്ദര കാഴ്ച തന്നെയായിരുന്നു.കുന്നു് ഇടിച്ചു നിരപ്പാക്കി വയലിന്റെ ഹ്ര് ദയഭാഗത്തിലൂടെ റോഡ് പണിതിരിക്കുന്നു , മുമ്പ് പെരുന്നാളിന്റെ തലേ ദിവസം മൈലാഞ്ചി എടുക്കാൻ കളിക്കൂട്ടുകാരി സാജിയേയും കൂട്ടി വയൽ വരമ്പിലുടെ പോകുമ്പോൾ ഉടുത്തിരുന്ന നീളൻ പാവാട അൽപ്പം പോലും തെറുത്തു വെക്കാതെ വരമ്പിന്റെ ഇടിഞ്ഞ ഭാഗത്തിലൂടെ ഒഴുകുന്ന ചേറിന്റെ നിറവും മണവുമുള്ള വെള്ളത്തിൽ മതിയാകുവോളം കളിക്കും.
എല്ലാം നഷ്ടബോധത്തോടെഞാൻഓർത്തു.കുളങ്ങളും പാറക്കെട്ടുകൾക്കുള്ളിലെ കിണറും കാണാനായി വയലിൽ നിന്നും
അല്പം ഉയർന്നു നിൽക്കുന്ന തൊടിയിലേക്ക് കയറാൻതിരുമാനിച്ചു. കുറുമ്പൻമാരേയും കുറുമ്പികളേയും പൊക്കിയെടുത്ത് വെച്ചു.
നിത്യമായി ചവിട്ടിനടന്നു രൂപപ്പെട്ടിരുന്ന വഴി കാട് മൂടി തെളിയാതെ, പാമ്പിന്റെ സ്ഥിരകേന്ദ്രമാണന്നു തോന്നുന്ന സ്ഥ്ലങ്ങൾ അല്പ്പം പേടിയുണ്ടെങ്കിലും വന പ്രതീതി നൽകുന്ന തൊടിയിലൂടെ കയ്യിലൊരുവടിയും പിടിച്ചു ഞാൻ മുന്നിൽ നടന്നു. പിറകെ കുട്ടികളും. ബാക്കിയുണ്ടായിരുന്ന പ്രതീക്ഷ കൈ വെടിയാതേ ആൾ മറയില്ലാത്ത കിണറും അമ്മാരതൊടുവിലെ കുളവും ലക്ഷ്യമാക്കി നടന്നു. എന്റെ കുട്ടികാലത്ത് വെയിലിന്റെ എത്തിനോട്ടം തുടങ്ങുമ്പോഴേ ഉമ്മയും മറ്റു് സ്ത്രികളും ഞങ്ങളുടെ തലയിൽ നിറയെ എണ്ണതേച്ച് വെള്ളം മുക്കി എടുക്കാനുള്ള തൊട്ടിയും കയ്യിൽ നൽകി അലക്കാനും കുളിക്കുവാനും ഈ തൊടിയിലാണ്വരാറ്. തെല്ലു ദൂരം നടക്കാനുണ്ടായിരുന്നെങ്കിലും നല്ല ഒരു ഒത്തു ചേരലായിരുന്നു.മുതിർന്നവർ അലക്കുമ്പോൾ ഞങ്ങൾ കുട്ടികൾ പുളിയും മാങ്ങയും പെറുക്കി കൗതുക കാഴ്ചകൾ കണ്ടും അലഞ്ഞു നടക്കും .
ഞങ്ങളെ കുളിപ്പിച്ചു കഴിഞ്ഞാൽ അവര്ഓല കൊണ്ട് മറച്ച കുളിപ്പുരയിൽ കയറി കൂട്ടമായി കുളിക്കും.കള്ള് ചെത്താൻ വന്നചന്തു തെങ്ങിൻ മുകളിൽ ഉണ്ടങ്കിൽ മേൽ കൂരയില്ലാത്ത ആ കുളിപ്പുരയിലെ നാടൻ പെണ്ണീന്റെസൗന്ദര്യവും ആസ്വദിക്കാം.
പക്ഷെ ഇന്ന് കുളിപ്പുരയോ അലക്കുക്കുകല്ലുകളോ അവിടെ കാണുന്നില്ല .മതിയാവോളം വെള്ളം ലഭിച്ചിരുന്ന തെങ്ങുകൾ നിരാശയിലാണ്ടു മൊട്ടതലയായി മേൽ പോട്ട് നോക്കി വിലപ്പിക്കുന്നു. കുളംമണ്ണും അവശിഷ്ടങ്ങളും നിറഞ്ഞു തുള്ളി വെള്ളം പോലുമില്ലാതേ വറ്റി വരണ്ടിരിക്കുന്നു.
പാറകൂട്ടങ്ങൾക്കുള്ളിലെ നീരുറവ കാടുപിടിച്ചു കണുന്നതേയില്ല. എവിടെയായിരുന്നു അതു നിലകെണ്ടിരുന്നത് എന്നും പോലും മലസ്സിലാക്കാൻ സാധിച്ചില്ല.
മനസ്സിന്റെ നെമ്പരം അടക്കി വെക്കാൻ സാധിക്കതെ എന്റെ കണ്ണുകൾ ഈറനണീഞ്ഞു. ഒരു പാട് നനുത്ത ഓർമ്മകൾ സമ്മാനിച്ച നല്ല കാലത്തിന്റെ നഷ്ട ബോധം എന്നിൽ കൂടുതൽ തളർച്ചയേകി. കൊടും വേനലിൽ ദാഹം തീർക്കാൻ പോലും വെള്ളം മില്ലതിരുന്നിട്ടും എന്തേ ഈ വിധം ജലാശയങ്ങൾ നശിക്കാൻ ഹേതുവായത് . ഉടമസ്ഥരുമായി സംസാരിച്ച് ഇതിനു പുതു ജിവൻ നൽകാൻ വല്ല മാർഗവും ഉണ്ടോ എന്നു തേടാൻ ഞാൻ തീരുമാനിച്ചു. അവിടത്തെ മുതിർന്ന ആളെ കണ്ട് ഇതിന്റെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് അന്യാഷിച്ചു . അഞ്ചു വർഷം മുമ്പുവരെ സംരക്ഷിച്ചു പോന്നിരുന്നു. വീടിനടുത്തായി കിണർ കുഴിച്ചപ്പോൾ മതിയാകുവോളം ജലം ലഭിക്കുമെന്നായത് കൊണ്ട് അതിനെ പാടെ മറന്നു മുമ്പ് ഉണ്ടായിന്ന സ്ഥിതിയിലാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല. നാട്ടുകാരുടെ സഹകരണമുണ്ടങ്കിലോ? ഞാൻ പ്രതീക്ഷയോടെ ഒരു ചോദ്യം തൊടുത്തു. അവർക്ക് പൂർണ സമ്മതമായിരുന്നു.
സന്തോഷത്തോടെ യാത്ര പറഞ്ഞ് തിരികെ വരുമ്പേൾ വഴി നീളെ കണ്ട പരിചയക്കാരോടെല്ലാം അതിന്റെ പുനരധിവാസത്തെ പറ്റി സംസാരിച്ചു .പരിഹാസചിരി മാത്രമായിരുന്നു അവരുടെ മുഖത്ത്. സ്വകാരവ്യക്തിയുടെ പറമ്പ് വ്ര് ത്തിയാക്കുന്നതിൽ ഒരാൾ പോലും താല്പര്യം പ്രകടിപ്പിച്ചില്ല ഞാൻ ഉപ്പയോട് സംസാരിച്ചു. സ്ഥലം ഏറ്റെടുക്കാൻ ആവ്യശ്യപെട്ടപ്പോൾ കിട്ടിയ മറുവടി അതു ഭാഗം വെച്ച സ്വത്താണ് അതിന്റെ ഇന്നത്തെ ഉടമയുടെ കാലശേഷം മാത്രമെ അത് വിൽക്കൂ.
ഇപ്പോൾ അതിന്റെ പുനർജന്മത്തിനു വേണ്ടി പോലും പ്രാർത്ഥിക്കാൻ വയ്യാത്ത അവസ്ഥ. ഒരുജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം. എങ്ങിനെ ഞാൻ പ്രാത്ഥിക്കും?
2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച
റമദാന്‍ ചില ചിന്തകള്‍
വ്രതം മനുഷ്യനു് നിര്‍ബന്ധമാക്കിയത് ,
തെറ്റുകളില്‍ നിന്നകന്നുനില്‍ക്കാന്‍ ,
ആഗ്രഹങ്ങൾക്കറുതിയില്ലാ മനുഷ്യനു്,
തിന്മയെ അകറ്റി നിര്‍ത്താന്‍പറ്റുമോ വല്ലപ്പോഴും
ദൈവ ഭയം മാത്രം മനസ്സിലുണ്ടാകേണ്ട നേരത്ത്
സ്വാര്‍ഥ മോഹങ്ങളും ഭക്ഷണത്തോടുള്ള ആര്‍ത്തിയും
റഹ്മത്തിന്‍ മാലഖ ഇറങ്ങുന്നതെങ്ങനെ?
മദ്യത്തില്‍ അഭിഷേകം ചെയ്തതന്‍ വീട്ടില്‍
ഇഫ്താറുകള്‍ മാമാങ്കമായി നടക്കുന്നു നാട്ടില്‍
പട്ടിണിപ്പാവങ്ങള്‍ക്ക്നേമ്പ് തുറക്കാന്‍ പച്ച വെള്ളം മാത്രം
സ്നേഹത്തിനമ്ര് ത് വര്‍ധിപ്പിക്കാന്‍ കല്‍പിച്ചു ദൈവം
പക്ഷേ വാശിയും വൈരാഗ്യവും കൂടുന്നു നമ്മള്‍ക്ക്
നന്മയുടെ മാലാഖക്കു് എഴുതുവാനില്ല ഒന്നും
എന്നാല്‍ തിന്മയുടെ മാലാഖ എഴുത്തോട് എഴുത്തു തന്നെ
ഒന്നിന് എഴുപതിനായിരം കൂലി കിട്ടുന്ന സമയത്ത്
പെരുന്നാള്‍ പൊടിപൊടിക്കാന്‍ നാരികള്‍ ചന്തയില്‍
പകല്‍ ഒഴിഞ്ഞിരിക്കുന്ന വയറിനെ
അന്തി വെളുക്കുവോളം കുത്തിനിറക്കുന്നു.
പോരിശയാക്കപ്പെട്ട റമദാന്‍ കഴിയുമ്പോള്‍
കോപിച്ച വയറും ഒഴിഞ്ഞ കീശയും
തെറ്റുകളില്‍ നിന്നകന്നുനില്‍ക്കാന്‍ ,
ആഗ്രഹങ്ങൾക്കറുതിയില്ലാ മനുഷ്യനു്,
തിന്മയെ അകറ്റി നിര്‍ത്താന്‍പറ്റുമോ വല്ലപ്പോഴും
ദൈവ ഭയം മാത്രം മനസ്സിലുണ്ടാകേണ്ട നേരത്ത്
സ്വാര്‍ഥ മോഹങ്ങളും ഭക്ഷണത്തോടുള്ള ആര്‍ത്തിയും
റഹ്മത്തിന്‍ മാലഖ ഇറങ്ങുന്നതെങ്ങനെ?
മദ്യത്തില്‍ അഭിഷേകം ചെയ്തതന്‍ വീട്ടില്‍
ഇഫ്താറുകള്‍ മാമാങ്കമായി നടക്കുന്നു നാട്ടില്‍
പട്ടിണിപ്പാവങ്ങള്‍ക്ക്നേമ്പ് തുറക്കാന്‍ പച്ച വെള്ളം മാത്രം
സ്നേഹത്തിനമ്ര് ത് വര്‍ധിപ്പിക്കാന്‍ കല്‍പിച്ചു ദൈവം
പക്ഷേ വാശിയും വൈരാഗ്യവും കൂടുന്നു നമ്മള്‍ക്ക്
നന്മയുടെ മാലാഖക്കു് എഴുതുവാനില്ല ഒന്നും
എന്നാല്‍ തിന്മയുടെ മാലാഖ എഴുത്തോട് എഴുത്തു തന്നെ
ഒന്നിന് എഴുപതിനായിരം കൂലി കിട്ടുന്ന സമയത്ത്
പെരുന്നാള്‍ പൊടിപൊടിക്കാന്‍ നാരികള്‍ ചന്തയില്‍
പകല്‍ ഒഴിഞ്ഞിരിക്കുന്ന വയറിനെ
അന്തി വെളുക്കുവോളം കുത്തിനിറക്കുന്നു.
പോരിശയാക്കപ്പെട്ട റമദാന്‍ കഴിയുമ്പോള്‍
കോപിച്ച വയറും ഒഴിഞ്ഞ കീശയും
2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച
സമ്പാദ്യം
മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം
മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം മീശകിളിര്‍ത്ത് വരുന്നപതിനേഴുകാരന്റെ ചുമലില്‍ ഭാര്യയേയും നാലു പെണ്‍ മക്കളേയും ഇറക്കിവെച്ച് കണ്ണടക്കുമ്പോള്‍ വേവലാതിയില്‍ ആ കണ്ണുകള്‍ തന്നേ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി.പക്വത കുറവോ, കൗമാരത്തിന്റെ കൈകടത്തലോ എന്തോ ഉത്തരവാദിത്തങ്ങളൊന്നും പേറാതെ പന്ത് കളിച്ചു കൊണ്ടിരുന്ന തനിക്ക് കടം വാങ്ങിയും വീട് പണയം വെച്ചും ഉമ്മ ഒരു വിസ സംഘടിപ്പിച്ചു.
കൂടെയുള്ള കുട്ടികള്‍ ക്കൊന്നും കിട്ടാത്തഭാഗ്യം.ഗള്‍ഫിന്റെ മായിക ലോകം ഇത്രചെറുപ്പത്തിലെ കാണാനുള്ള അവസരം. പോകുന്നതിന്റെ തലേദിവസവും തക്കാളി പെട്ടി അടര്‍ത്തി മാറ്റി പാണ്ടിലോറി പണിതു ഞാന്‍ നീളന്‍ വരാന്ത ചുറ്റും ഉരുട്ടി നടന്നു ഡ്രൈവറെന്ന ഗമയില്‍ . ഗള്‍ഫ് കാരന്‍ ഭര്‍ത്താവില്‍ നിന്നും ലഭിച്ച യഥാര്‍ത്ത ചിത്രം മനസ്സില്‍ കണ്ടോ അതോ കുട്ടിത്തം മാറാത്ത ഏക മകനെ ഓര്‍ത്തോ ഉമ്മയുടെ മിഴികള്‍ തുളുമ്പിയതെന്തിണെന്നു അന്നു് പിടികിട്ടിയതേ ഇല്ല.
പ്രതീക്ഷകള്‍ നെഞ്ചിലേറ്റി മേഘങ്ങള്‍ ക്കിടയിലൂടെ പറന്നു. വര്‍ണാഭമായ സാമ്രാജ്യം തന്നെയായിരുന്നു. പക്ഷെ എനിക്കു മുമ്പില്‍ തന്നേക്കാളുയരത്തില്‍ എച്ചില്‍ പാത്രങ്ങള്‍ മാത്രം .ഇതൊക്കെ തന്നെയാണു് ഗള്‍ഫ് ജീവിതം.നാട്ടില്‍ പത്രാസിന്റെ മുഖം മൂടിഅണിയുന്നത് അല്പകാലത്തേക്കെങ്കിലും എല്ലാം മറന്നു് ആഹ്ലാദിക്കാന്‍ , പിന്നെ നമ്മുടെ ഉള്ളം എരിഞ്ഞടങ്ങുന്നത് മറ്റുള്ളവര്‍ കാണുന്നതിനെതിരെയുള്ള ഒരു മറ.അനുഭവസ്ഥരുടെ വാക്കുകളില്‍ നിന്നും യാഥാര്‍ത്വത്തിന്റെ കറുത്ത മുഖം തന്റെമുന്നില്‍ തെളിഞ്ഞു.
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന്‍ കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു് പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു .അതില്‍ പിന്നെ ശര്‍ക്കര ഭരണിയിലെ ഉറുമ്പുകള്‍ മാതിരി ബ്രോക്കര്‍ മരുടെ ഘോഷയാത്ര തന്നെ യായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ തനിക്കായി ഒരു ഇണയെ കണ്ടെത്തി. കടമകളില്‍ നിന്നും പ്രാരാബ്ദങ്ങളിലേക്ക് മൂക്ക് കുത്തി കൊണ്ടേയിരുന്നു.
ചിലവുകള്‍ ഒരോന്നായി ഊഴ മനുസരിച്ച് വന്നു. തുച്ചമായ വരുമാനം ഒരുക്കൂട്ടി വെച്ച് കൊച്ച് വീട് എടുക്കാനുള്ള മോഹവുമായി ലീവിന് വന്നപ്പോള്‍ കാര്യം പ്രിയതമയുടെ മുന്നില്‍ അവതരിപ്പിച്ചു. വിദഗ്ദ ആര്‍കിടെക്റ്റിനെ പോലും വെല്ലുന്നതായിരുന്നു അവളുടെ ഭാവനയില്‍ പണിത കൊട്ടാരം.ഭാര്യയുടേയും കുട്ടികളുടേയും സ്വപ്നസമാനമായ വീട് പണി തീര്‍ന്നപ്പോഴേക്കും താങ്ങാനാവാത്ത ചുമട് എടുത്ത കഴുതയായി മാറി ഞാന്‍ .
ആഡംബര മോഹങ്ങള്‍ ക്കൊത്തു മക്കളെ വളര്‍ത്താന്‍ പാട് പെടുക തന്നേ ചെയ്തു.പ്രവാസത്തിന്റെ പ്രയാസങ്ങള്‍ പേറാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായെന്ന് ദിനവും നോക്കുന്ന കലണ്ടര്‍ എന്നെ ഓര്‍മ്മിപ്പിച്ചു.പറയത്തക്ക സമ്പാദ്യമൊന്നും ആയില്ലങ്കിലും സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി. ഗള്‍ഫ് കരന്റെ കുടുബം കൂലിവേലക്കാരന്റെ കുടുംബ മാകുമ്പോള്‍ ചെയ്യേണ്ട അഡ്ജ്സ്റ്റ് മെന്റ് അസാദ്വമെന്ന് മക്കളും അറിയിച്ച്.
മരവിച്ച മനസ്സും അസ്വസ്ഥകള്‍ പ്രഗടിപ്പിക്കുന്ന ശരീരവും ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകള്‍ക്കൊടുവില്‍ ഡോക്ടര്‍ വിധി എഴുതി . മാനസിക സമ്മര്‍ദ്ദവും വിശ്രമില്ലാത്ത കടുത്ത രോഗങ്ങള്‍ കടിമ. സന്തോഷവും സമാധനപരവുമായ വിശ്രമജീവിതം നയികേണ്ട സമയം അതിക്രമിച്ചു. പുഞ്ചിരി മായാത്ത മുഖവുമായി ഡോക്ടര്‍ മൊഴിഞ്ഞു നാട്ടിലേക്കറിയിച്ചപ്പോള്‍ ഇതൊക്കെ ഇല്ലാത്ത ഗള്‍ഫ് കാരുണ്ടോ?. മറുചോദ്യം യാഥാര്‍ത്യം.
സ്വന്തം പേരില്‍ ബില്‍ഡിങ്ങുകളും എസ്റ്റേറ്റുമൊന്നുമില്ലെങ്കിലും തന്റെതു മാത്രമായി ഇടിവെട്ടു പേരുകളുള്ള രേഗങ്ങള്‍ അതെന്നും തനിക്കു കൂട്ടായിരിക്കുകയും ചെയ്യും...
മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം മീശകിളിര്‍ത്ത് വരുന്നപതിനേഴുകാരന്റെ ചുമലില്‍ ഭാര്യയേയും നാലു പെണ്‍ മക്കളേയും ഇറക്കിവെച്ച് കണ്ണടക്കുമ്പോള്‍ വേവലാതിയില്‍ ആ കണ്ണുകള്‍ തന്നേ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി.പക്വത കുറവോ, കൗമാരത്തിന്റെ കൈകടത്തലോ എന്തോ ഉത്തരവാദിത്തങ്ങളൊന്നും പേറാതെ പന്ത് കളിച്ചു കൊണ്ടിരുന്ന തനിക്ക് കടം വാങ്ങിയും വീട് പണയം വെച്ചും ഉമ്മ ഒരു വിസ സംഘടിപ്പിച്ചു.
കൂടെയുള്ള കുട്ടികള്‍ ക്കൊന്നും കിട്ടാത്തഭാഗ്യം.ഗള്‍ഫിന്റെ മായിക ലോകം ഇത്രചെറുപ്പത്തിലെ കാണാനുള്ള അവസരം. പോകുന്നതിന്റെ തലേദിവസവും തക്കാളി പെട്ടി അടര്‍ത്തി മാറ്റി പാണ്ടിലോറി പണിതു ഞാന്‍ നീളന്‍ വരാന്ത ചുറ്റും ഉരുട്ടി നടന്നു ഡ്രൈവറെന്ന ഗമയില്‍ . ഗള്‍ഫ് കാരന്‍ ഭര്‍ത്താവില്‍ നിന്നും ലഭിച്ച യഥാര്‍ത്ത ചിത്രം മനസ്സില്‍ കണ്ടോ അതോ കുട്ടിത്തം മാറാത്ത ഏക മകനെ ഓര്‍ത്തോ ഉമ്മയുടെ മിഴികള്‍ തുളുമ്പിയതെന്തിണെന്നു അന്നു് പിടികിട്ടിയതേ ഇല്ല.
പ്രതീക്ഷകള്‍ നെഞ്ചിലേറ്റി മേഘങ്ങള്‍ ക്കിടയിലൂടെ പറന്നു. വര്‍ണാഭമായ സാമ്രാജ്യം തന്നെയായിരുന്നു. പക്ഷെ എനിക്കു മുമ്പില്‍ തന്നേക്കാളുയരത്തില്‍ എച്ചില്‍ പാത്രങ്ങള്‍ മാത്രം .ഇതൊക്കെ തന്നെയാണു് ഗള്‍ഫ് ജീവിതം.നാട്ടില്‍ പത്രാസിന്റെ മുഖം മൂടിഅണിയുന്നത് അല്പകാലത്തേക്കെങ്കിലും എല്ലാം മറന്നു് ആഹ്ലാദിക്കാന്‍ , പിന്നെ നമ്മുടെ ഉള്ളം എരിഞ്ഞടങ്ങുന്നത് മറ്റുള്ളവര്‍ കാണുന്നതിനെതിരെയുള്ള ഒരു മറ.അനുഭവസ്ഥരുടെ വാക്കുകളില്‍ നിന്നും യാഥാര്‍ത്വത്തിന്റെ കറുത്ത മുഖം തന്റെമുന്നില്‍ തെളിഞ്ഞു.
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന്‍ കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു് പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു .അതില്‍ പിന്നെ ശര്‍ക്കര ഭരണിയിലെ ഉറുമ്പുകള്‍ മാതിരി ബ്രോക്കര്‍ മരുടെ ഘോഷയാത്ര തന്നെ യായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ തനിക്കായി ഒരു ഇണയെ കണ്ടെത്തി. കടമകളില്‍ നിന്നും പ്രാരാബ്ദങ്ങളിലേക്ക് മൂക്ക് കുത്തി കൊണ്ടേയിരുന്നു.
ചിലവുകള്‍ ഒരോന്നായി ഊഴ മനുസരിച്ച് വന്നു. തുച്ചമായ വരുമാനം ഒരുക്കൂട്ടി വെച്ച് കൊച്ച് വീട് എടുക്കാനുള്ള മോഹവുമായി ലീവിന് വന്നപ്പോള്‍ കാര്യം പ്രിയതമയുടെ മുന്നില്‍ അവതരിപ്പിച്ചു. വിദഗ്ദ ആര്‍കിടെക്റ്റിനെ പോലും വെല്ലുന്നതായിരുന്നു അവളുടെ ഭാവനയില്‍ പണിത കൊട്ടാരം.ഭാര്യയുടേയും കുട്ടികളുടേയും സ്വപ്നസമാനമായ വീട് പണി തീര്‍ന്നപ്പോഴേക്കും താങ്ങാനാവാത്ത ചുമട് എടുത്ത കഴുതയായി മാറി ഞാന്‍ .
ആഡംബര മോഹങ്ങള്‍ ക്കൊത്തു മക്കളെ വളര്‍ത്താന്‍ പാട് പെടുക തന്നേ ചെയ്തു.പ്രവാസത്തിന്റെ പ്രയാസങ്ങള്‍ പേറാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായെന്ന് ദിനവും നോക്കുന്ന കലണ്ടര്‍ എന്നെ ഓര്‍മ്മിപ്പിച്ചു.പറയത്തക്ക സമ്പാദ്യമൊന്നും ആയില്ലങ്കിലും സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി. ഗള്‍ഫ് കരന്റെ കുടുബം കൂലിവേലക്കാരന്റെ കുടുംബ മാകുമ്പോള്‍ ചെയ്യേണ്ട അഡ്ജ്സ്റ്റ് മെന്റ് അസാദ്വമെന്ന് മക്കളും അറിയിച്ച്.
മരവിച്ച മനസ്സും അസ്വസ്ഥകള്‍ പ്രഗടിപ്പിക്കുന്ന ശരീരവും ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകള്‍ക്കൊടുവില്‍ ഡോക്ടര്‍ വിധി എഴുതി . മാനസിക സമ്മര്‍ദ്ദവും വിശ്രമില്ലാത്ത കടുത്ത രോഗങ്ങള്‍ കടിമ. സന്തോഷവും സമാധനപരവുമായ വിശ്രമജീവിതം നയികേണ്ട സമയം അതിക്രമിച്ചു. പുഞ്ചിരി മായാത്ത മുഖവുമായി ഡോക്ടര്‍ മൊഴിഞ്ഞു നാട്ടിലേക്കറിയിച്ചപ്പോള്‍ ഇതൊക്കെ ഇല്ലാത്ത ഗള്‍ഫ് കാരുണ്ടോ?. മറുചോദ്യം യാഥാര്‍ത്യം.
സ്വന്തം പേരില്‍ ബില്‍ഡിങ്ങുകളും എസ്റ്റേറ്റുമൊന്നുമില്ലെങ്കിലും തന്റെതു മാത്രമായി ഇടിവെട്ടു പേരുകളുള്ള രേഗങ്ങള്‍ അതെന്നും തനിക്കു കൂട്ടായിരിക്കുകയും ചെയ്യും...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)