2010, ജൂൺ 17, വ്യാഴാഴ്‌ച

അകല്‍ച്ച

ബാല്യത്തില്‍ അവള്‍ക്ക് ഭക്ഷണത്തോട് ഒട്ടും പ്രിയമുണ്ടായിരുന്നില്ല എല്ലും തോലുമായ അവളെ ചിലര്‍ കപീഷ് എന്നു വരെ വിളിച്ചു പത്തുവയസ് ആയിട്ടും അഞ്ച് വയസിന്റെ മാത്രം വളര്‍ച്ച.മറ്റു കുട്ടികളെ പോലെചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണാനവളുടെ അമ്മ വളരെയധികം ആഗ്രഹിച്ചു.ഭക്ഷണം കഴിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി.നേര്‍ച്ച നേര്‍ന്നു .അരീഷ്ടം കൊടുത്തു പക്ഷെ അവള്‍ ശോഷിച്ചു തന്നെ ഇരുന്നു.
ഇന്ന് ഇരുപത്തിയഞ്ച് വയസ് എത്തിയിട്ടും അവള്‍ക്ക് ഭക്ഷണ ത്തോട് അടുപ്പമില്ല. പ്രഷറും ഷുഗറും കൊളസ്ട്രോളും പിടികൂടിയപ്പോള്‍ അന്നം ഒരു പിടിയിലൊതുക്കുകയാണ്.അവള്‍ക്ക് അത്രെ പാടുള്ളൂ.ഇരുപത്തിയഞ്ച് ആയ അവള്‍ക്ക് ഇന്ന് നാല്പതിന്റെപ്രായകൂടുതലുണ്ട്.പ്ത്തിനും ഇരുപത്തഞ്ചിനും ഇടക്കെ പ്പോഴെങ്കിലും നേര്‍ച്ചയുടെയും അരീഷ്ടത്തിന്റെയുംഫലംകാണിച്ചിരിക്കാം

5 അഭിപ്രായങ്ങൾ: